We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 25-Jul-2022
വകുപ്പ് 2
പ്രാർഥനയുടെ മാർഗം
പ്രാർഥനയുടെ സജീവ പാരമ്പര്യത്തിൽ, ഓരോ സഭയും അതിന്റെ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലമനുസരിച്ച് സ്വന്തം വിശ്വാസികളുടെ മുൻപിൽ, വാക്കുകളും ഗാനങ്ങളും ആംഗ്യങ്ങളും പ്രതീകചിത്രകലയും കലർന്ന ഒരു പ്രാർഥനാശൈലി അവതരിപ്പിക്കുന്നു. ഈ പ്രാർഥനാരീതികൾക്ക് അപ്പസ്തോലിക വിശ്വാസത്തിന്റെ പാരമ്പര്യത്തോടു വിശ്വസ്തതയുണ്ടോയെന്നു വിവേചിച്ചറിയുക എന്ന ചുമതല സഭയുടെ പ്രബോധനാധികാരത്തിനാണ്. എപ്പോഴും യേശുക്രിസ്തുവിനെ ലക്ഷ്യംവയ്ക്കുന്ന അവയുടെ അർഥം വിശദീകരിക്കേണ്ടത് അജപാലകരും മതബോധകരും ആണ്.
പിതാവിനോടുളള പ്രാർഥന
ക്രിസ്തുവല്ലാതെ മറ്റൊരു മാർഗവും ക്രൈസ്തവ പ്രാർഥനയ്ക്കില്ല. നമ്മുടെ പ്രാർഥന സാമൂഹികമായാലും വ്യക്തിഗതമായാലും, വാചികമായാലും ആന്തരികമായാലും അതിനു പിതാവുമായി ബന്ധമുണ്ടാകുന്നത് നാം “യേശുവിന്റെ നാമത്തിൽ" പ്രാർഥിക്കുമ്പോൾ മാത്രമാണ്. നമ്മുടെ പിതാവായ ദൈവത്തോടു പ്രാർഥിക്കാൻ പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കുന്ന മാർഗം യേശുവിന്റെ പരിപാവനമായ മനുഷ്യപ്രകൃതിയാണ്.
യേശുവിനോടുളള പ്രാർഥന
ദൈവവചനത്താലും ആരാധനാഘോഷത്താലും പരിപുഷ്ടമായ സഭയുടെ പ്രാർഥന കർത്താവായ യേശുവിനോടു പ്രാർഥിക്കാൻ നമ്മെ പഠിപ്പിക്കുന്നു. സഭയുടെ പ്രാർഥന സംബോധന ചെയ്യുന്നതു സർവോപരി, പിതാവിനെ ആണെങ്കിലും എല്ലാ ആരാധനക്രമപാരമ്പര്യങ്ങളിലും ക്രിസ്തുവിനെ സംബോധന ചെയ്യുന്ന പ്രാർഥനാ രൂപങ്ങളും അതുൾക്കൊളളുന്നു. സഭയുടെ പ്രാർഥനയിൽ ഉപയോഗിക്കപ്പെടുന്ന ചില സങ്കീർത്തനങ്ങളും പുതിയനിയമവും ദൈവപുത്രൻ, ദൈവവചനം, കർത്താവ്, രക്ഷകൻ, ദൈവത്തിന്റെ കുഞ്ഞാട്, രാജാവ്, പ്രിയപുത്രൻ, കന്യകാസുതൻ, നല്ല ഇടയൻ, നമ്മുടെ ജീവൻ, നമ്മുടെ വെളിച്ചം, നമ്മുടെ പ്രത്യാശ, നമ്മുടെ ഉയിർത്തെഴുന്നേൽപ്പ്, മനുഷ്യവംശത്തിന്റെ സ്നേഹിതൻ.. എന്നിങ്ങനെ ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്ന വിഭിന്ന പ്രാർഥനാരൂപങ്ങൾ നമ്മുടെ അധരങ്ങളിൽ വച്ചുതരുകയും ഹൃദയങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യൂന്നു.
ദൈവപുത്രൻ തന്റെ മനുഷ്യാവതാരവേളയിൽ സ്വീകരിച്ച “യേശു” എന്ന പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. ദൈവനാമം മനുഷ്യാധരങ്ങൾക്ക് അവാച്യമാണ്, എങ്കിലും മനുഷ്യസ്വഭാവം സ്വീകരിക്കുകവഴി ദൈവവചനം അതു നമുക്കു കൈമാറുന്നു. തൻമൂലം നമുക്ക് ആ പേര് വിളിച്ചപേക്ഷിക്കാം: “യേശു”, “യാഹ്‌വേ രക്ഷിക്കുന്നു.” “യേശു” എന്ന പേര് എല്ലാം ഉൾകൊള്ളുന്നു. ദൈവവും മനുഷ്യനും, സൃഷ്ടിയുടെയും രക്ഷയുടെയും പദ്ധതി മുഴുവനും അതിലടങ്ങിയിരിക്കുന്നു. “യേശുവിനെ വിളിച്ചപേക്ഷിക്കുക എന്നതിനർഥം അവിടുത്തെ വിളിച്ചപേക്ഷിക്കുക, നമ്മുടെ ഉള്ളിൽ വസിക്കുന്ന അവിടുത്തെ വിളിക്കുക എന്നതാണ്. അത് അർഥമാക്കുന്ന സാന്നിദ്ധ്യത്തെ ഉൾക്കൊളളുന്ന ഏകനാമം അവിടുത്തേതാണ്. യേശു ഉയിർത്തെഴുന്നേറ്റവനാണ്. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവൻ തന്നെ സ്നേഹിക്കുകയും തനിക്കു വേണ്ടി സ്വയം അർപ്പിക്കുകയും ചെയ്ത ദൈവപുത്രനെ സ്വാഗതം ചെയ്യുന്നു.
“പരിശുദ്ധാത്മാവേ വന്നാലും”
“പരിശുദ്ധാത്മാവിനാലല്ലാതെ ആർക്കും “യേശു കർത്താവാണെന്നു' പറയാനാവില്ല." നാം യേശുവിനോടു പ്രാർഥിക്കാനാരംഭിക്കുമ്പോഴെല്ലാം തന്റെ മുൻകൃപാവരംവഴി നമ്മെ പ്രാർഥനയുടെ വഴിയിലേക്കു നയിക്കുന്നതു പരിശുദ്ധാത്മാവാണ്. യേശുവിനെ വിളിച്ചു പ്രാർഥിക്കാനാണ് അവിടുന്നു നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിനോടും പ്രാർഥിക്കാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? അതുകൊണ്ടാണ് എല്ലാദിവസവും പ്രത്യേകിച്ച് പ്രധാനപ്പെട്ട ഓരോ പ്രവൃത്തിയുടെയും ആരംഭത്തിലും അവസാനത്തിലും പരിശുദ്ധാത്മാവിനോടു പ്രാർഥിക്കൂവാൻ സഭ നമ്മെ ക്ഷണിക്കുന്നത്.
പരിശുദ്ധാത്മാവിനോടുള്ള യാചനയുടെ പരമ്പരാഗതമായ രൂപം ആശ്വാസദായകനായ ആത്മാവിനെ നമുക്കു നൽകാൻ നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പിതാവിനോടു വിളിച്ചപേക്ഷിക്കുക എന്നതാണ്. സത്യത്തിന്റെ ആത്മാവിനെ നമുക്കു നൽകുമെന്നു വാഗ്ദാനം ചെയ്യുമ്പോൾ തന്റെ നാമത്തിൽ ഈ യാചന നടത്തണമെന്നു യേശുതന്നെയാണ് ഊന്നിപ്പറയുന്നത്. പക്ഷേ, ഏറ്റവും ലളിതവും ഏറ്റവും നേരിട്ടുളളതുമായ “പരിശുദ്ധാത്മാവേ വന്നാലും” എന്ന പ്രാർഥനയും പരമ്പരാഗതമാണ്. ആരാധനക്രമപരമായ എല്ലാ പാരമ്പര്യങ്ങളും ആരാധനാഗീതങ്ങളിലൂടെയും കീർത്തനങ്ങളിലൂടെയും അതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്;
തന്റെ ലേപനംവഴി നമ്മുടെ സത്തമുഴുവനിലും നിറഞ്ഞൊഴുകുന്ന പരിശുദ്ധാത്മാവാണു ക്രൈസ്‌തവപ്രാർഥനയുടെ ആന്തരിക ഗുരു. പ്രാർഥനയുടെ സജീവ പാരമ്പര്യത്തിന്റെ ശിൽപിയും അവിടുന്നുതന്നെ. പ്രാർഥിക്കുന്നവർ എത്രപേരുണ്ടോ അത്രയും പ്രാർഥനാരീതികളുമുണ്ട് എന്നതു ശരിയാണ്; പക്ഷേ, എല്ലാവരിലും എല്ലാവരോടുംകൂടെ പ്രവർത്തിക്കുന്ന ആത്മാവ് ഒന്നുമാത്രം. പരിശുദ്ധാതാവുമായുള്ള ഐകൃത്തിൽ ക്രൈസ്‌തവപ്രാർഥന സഭയിലെ പ്രാർഥനയാണ്.
പരിശുദ്ധ ദൈവമാതാവുമായുളള കൂട്ടായ്മയിൽ
പ്രാർഥനയിൽ ഏകപുത്രന്റെ മഹത്ത്വീകൃതമായ മനുഷ്യത്വത്തിൽ അവിടുത്തെ വൃക്തിത്വവുമായി പരിശുദ്ധാത്മാവു നമ്മെ ഐക്യപ്പെടുത്തുന്നു. അതിലും അതുവഴിയുമാണു പുത്രസഹജമായ നമ്മുടെ പ്രാർഥന നമ്മെ സഭയിൽ യേശുവിന്റെ അമ്മയുമായി ഐക്യപ്പെടുത്തുന്നത്.
മംഗലവാർത്തയിൽ വിശ്വാസപൂർവം തന്റെ സമ്മതം നൽകിയ മറിയം കുരിശിൻ ചുവട്ടിൽ, നിസ്സംശയം അതു കാത്തുപാലിക്കുകയും “അപകടങ്ങളാലും വൈഷമ്യങ്ങളാലും ചുറ്റപ്പെട്ടു യാത്ര തുടരുന്ന" സ്വപുത്രന്റെ സഹോദരൻമാരെയും സഹോദരിമാരെയും അവളുടെ മാതൃത്വം എക്കാലവും ആശ്ശേഷിക്കുകയും ചെയ്യുന്നു. ഏക മധ്യസ്ഥനായ യേശുവാണു നമ്മുടെ പ്രാർഥനയുടെ മാർഗം; അവിടുത്തേയും നമ്മുടെയും അമ്മയായ മറിയം അവിടുത്തെ പ്രകാശപൂരിതമായ പ്രതിരൂപമായിത്തീരൂന്നു.. അവൾ നമുക്കു “വഴി കാട്ടിത്തരുന്നു” (hodegetria), പാശ്ചാത്യ പൗരസ്ത്യ സഭകളുടെ പരമ്പരാഗതമായ പ്രതീക ചിത്രകലയനുസരിച്ച് വഴിയുടെ “അടയാളവും” അവൾതന്നെ.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമായുള്ള മറിയത്തിന്റെ അനന്യമായ സഹകരണത്തിൽ തുടങ്ങുന്നതും ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങളിലൂടെ പ്രകടമാകുന്ന അവിടുത്തെ വ്യക്തിത്വത്തെ കേന്ദ്രീകരിക്കുന്നതും ദൈവമാതാവിനോടുളളതുമായ പ്രാർഥന സഭകൾ വികസിപ്പിച്ചെടുത്തു. ഈ പ്രാർഥനയെ ആവിഷ്കരിക്കുന്ന അസംഖ്യം കീർത്തനങ്ങളിലും ആരാധനാഗീതങ്ങളിലും രണ്ടു ധാരകൾ മാറിമാറി വരുന്നു. ആദൃത്തേത്, കർത്താവു തന്റെ എളിയ ദാസിക്കും അവൾവഴി എല്ലാ മനുഷ്യർക്കുംവേണ്ടി ചെയ്ത “വൻകാര്യങ്ങളെപ്രതി” അവിടുത്തെ “സ്തുതിക്കുന്നു”. രണ്ടാമത്തേത്, ദൈവമക്കളുടെ യാചനകളും സ്തോത്രങ്ങളും യേശുവിന്റെ അമ്മയ്ക്കു സമർപ്പിക്കുന്നു. എന്തെന്നാൽ, അവളിലൂടെ ദൈവപുത്രൻ വരിച്ച മനുഷ്യത്വത്തെ അവൾ ഇപ്പോൾ അറിയുന്നുണ്ട്.
തികവുറ്റവിധം പ്രാർഥിക്കുന്ന മറിയം സഭയുടെ പ്രതിരൂപം ആണ്. മറിയത്തോടു പ്രാർഥിക്കുമ്പോൾ, എല്ലാ മനുഷ്യരെയും രക്ഷിക്കാൻ സ്വപുത്രനെ അയയ്ക്കൂന്ന നിത്യപിതാവിന്റെ പദ്ധതിയിൽ അവളോടൊപ്പം ചേർന്നുനിൽക്കുകയാണു നാം. വത്സല ശിഷ്യൻ ചെയ്തതുപോലെ നാമും യേശുവിന്റെ അമ്മയും ജീവനുള്ളവരുടെയെല്ലാം അമ്മയുമായിത്തീർന്നവളെ നമ്മുടെ ഭവനങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു. അവളോടുകൂടെയും അവളോടും നമുക്കു പ്രാർഥിക്കാനാകും സഭയുടെ പ്രാർഥന നിലനിന്നുപോകുന്നത് ഒരുവിധത്തിൽ മറിയത്തിന്റെ പ്രാർഥനയിലൂടെയും അതുമായി പ്രത്യാശയിൽ ഐക്യപ്പെട്ടുമാണ്.
സംഗ്രഹം
പ്രാർഥന പ്രധാനമായി, പിതാവിനോടുളളതാണ്; യേശുവിനോടുമാകാം. പ്രത്യേകിച്ച് അവിടുത്തെ പരിശുദ്ധനാമം വിളിച്ച്: “കർത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ പുത്രാ, പാപികളായ ഞങ്ങളുടെമേൽ കനിയണമേ ” എന്നിങ്ങനെ അപേക്ഷിക്കുമ്പോൾ.
പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും "യേശു കർത്താവാണ് “എന്നു പറയാനാവില്ല (1 Cor 12:3). ക്രൈസ്തവ പ്രാർഥനയുടെ ആന്തരിക ഗുരുവായി പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നു.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമായുള്ള മറിയത്തിന്റെ സവിശേഷമായ സഹകരണംമൂലം കന്യകമറിയവുമായുള്ള ഐക്യത്തിൽ പ്രാർഥിക്കാനും, കർത്താവ് അവൾക്കുവേണ്ടി ചെയ്ത വൻകാര്യങ്ങൾ അവളോടൊപ്പം പ്രകീർത്തിക്കാനും, യാചനകളും സ്തുതിപ്പുകളും അവളെ ഭരമേൽപിക്കാനും സഭ ഇഷ്ടപ്പെടുന്നു.
പ്രാർഥനയുടെ മാർഗം പിതാവിനോടുളള പ്രാർഥന യേശുവിനോടുളള പ്രാർഥന “പരിശുദ്ധാത്മാവേ വന്നാലും” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



