x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

തിരിച്ചറിവിന് പ്രായമാകാത്ത ശിശുക്കൾ എങ്ങനെയാണ് ജ്ഞാനസ്നാനത്തിലൂടെ വിശ്വാസം സ്വീകരിക്കുന്നത്?

Authored by : Fr. George Panamthottam CMI On 17-Oct-2022

മാമോദീസാ വിശ്വാസത്തിന്റെ കൂദാശയാണ്. "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" (മർക്കോ. 16 : 16). ഒരു വ്യക്തിക്ക് വിശ്വസിക്കാൻ വിശ്വസിക്കുന്നവരുടെ സമൂഹം ആവശ്യമാണ്. സഭയുടെ വിശ്വാസത്തിനുള്ളിൽ നിന്നു കൊണ്ടു മാത്രമേ ഓരോ വിശ്വാസിക്കും വിശ്വസിക്കാൻ കഴിയുകയുള്ളൂ. മാമോദീസക്ക് ആവശ്യമായ വിശ്വാസം പരിപൂർണവും പരിപക്വവുമായ വിശ്വാസമല്ല. പിന്നെയോ,വളർച്ച ആവശ്യമായിട്ടുള്ള ഒരു ആരംഭമാണ്. മാമോദീസാ വേളയിൽ ജ്ഞാനസ്നാത്ഥിയോടോ തലതൊട്ടപ്പനോടോ, തലതൊട്ടമ്മയോടോ ഇങ്ങനെ ചോദിക്കുന്നു: “ദൈവത്തിന്റെ സഭയിൽനിന്നു നീ എന്തു ആവശ്യപ്പെടുന്നു?” അതിന്റെ മറുപടി അവർ നൽകുന്നത് “വിശ്വാസം” എന്നാണ്. അതിനാൽ സഭയിൽ വിശ്വാസജീവിതം നയിക്കാനുള്ള പ്രവേശന കവാടം തുറക്കപ്പെടുകയാണ് ജ്ഞാനിനാനത്തിലൂടെ.

പെന്തക്കുസ്താ സമൂഹങ്ങൾ പൊതുവേ പറയുന്ന വാദം, ഒരാൾ തിരിച്ചറിവിന്റെ പ്രായമെത്തിക്കഴിഞ്ഞ് വിശ്വസിച്ച്, വിശ്വാസം ഏറ്റുപറഞ്ഞു മാത്രമേ സ്നാനപ്പെടാൻ പാടുള്ളൂ എന്നും സ്നാനം എന്ന വാക്കിന്റെ അർത്ഥം 'മുങ്ങുക' എന്നതായതുകൊണ്ടും ക്രിസ്തു വെള്ളത്തിൽ മുങ്ങിയാണ് സ്നാനം സ്വീകരിച്ചത് എന്നതുകൊണ്ടും ജ്ഞാനസ്നാനർത്ഥി വെള്ളത്തിൽ മുങ്ങി മാത്രമേ സ്നാനം സീകരിക്കാവൂ എന്നൊക്കെയാണ്. ജ്ഞാനസ്നാനർത്ഥിയെ അവർ ഏതെങ്കിലും ടാങ്കിലോ തോട്ടിലോ ആറ്റിലോ മറ്റോ കൊണ്ടുപോയി മുക്കി പൊക്കി സ്നാനപ്പെടുത്തുന്നു. മാത്രവുമല്ല തിരിച്ചറിവിന്റെ പ്രായത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കാത്ത ശിശുജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കർ രക്ഷിക്കപ്പെടില്ലെന്ന വിധിവാചകവും ഉച്ചരിക്കാൻ അവർ മടിക്കാറില്ല. ബൈബിളിലെ ദൈവവചനം അക്ഷരാർത്ഥത്തിൽ സ്വീകരിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധമാണിത്. തിരുവചനത്തിലൂടെ ക്രിസ്തു പറയാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ നിന്നു വഴിമാറി കുറെ വാക്കുകൾക്ക് പിന്നാലെ പോകുമ്പോൾ ക്രിസ്തുവിന്റെ മനസറിയാൻ കഴിയാതെ പോകുന്നു.

തിരിച്ചറിവ് ലഭിച്ച മുതിർന്നവരായാലും തിരിച്ചറിവ് ലഭിച്ചിട്ടില്ലാത്ത ശിശുക്കളായാലും വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടോ പറയാതെയോ ജ്ഞാനസ്നാനം സ്വീകരിച്ചതു കൊണ്ടുമാത്രം രക്ഷ പ്രാപിക്കുകയില്ലെന്നു മുമ്പ് പറഞ്ഞല്ലോ. ഇവിടെ പ്രധാനപ്പെട്ടത് തിരിച്ചറിവോ, അറിവില്ലായ്മയോ ഒന്നുമല്ല. വെള്ളത്തിൽ മുങ്ങുകയാണോ വെള്ളം തലയിൽ ഒഴിക്കുകയാണോ എന്നുള്ളതൊന്നുമല്ല. വിശ്വാസം ജീവിക്കുക എന്നതാണ്. അതിനുള്ള കവാടം തുറന്നു കൊടുക്കാൻ വ്യക്തിക്കു തിരിച്ചറിവിന്റെ പ്രായമെത്താൻ കാത്തിരിക്കേണ്ടതില്ല. ശിശുക്കളായിരിക്കുമ്പോൾ മാമോദീസാ നൽകുന്നതു ഒരാളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. പ്രായപൂർത്തിയാകുമ്പോൾ സ്വമേധയാ ക്രൈസ്തവ വിശ്വാസം ജീവിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം വിശ്വാസിക്കുണ്ട്. ഭക്ഷണവും വസ്ത്രവും മറ്റു അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവുമെല്ലാം നൽകുന്നതിനനൊപ്പം വിശ്വാസവും സ്വന്തം കുഞ്ഞിന് പകർന്നു കൊടുക്കാനുള്ള കടമ മാതാപിതാക്കൾക്കില്ലേ?

മാമോദീസാ സ്വീകരിച്ച എല്ലാവരുടേയും വിശ്വാസം, അവർ ശിശുക്കളായാലും, മുതിർന്നവരായാലും, മാമോദീസായക്കു 'ശേഷം' വളരണം. ഈ കാരണത്താൽ തിരുസഭ എല്ലാ വർഷവും ഈസ്റ്റർ ജാഗരണസമയത്ത് (ദുഃഖശനി) മാമോദീസാ വാഗ്ദാനങ്ങൾ നവീകരിക്കുന്നു. മാമോദീസാ പുതിയ ജീവിതത്തിന്റെ പടിവാതിൽക്കലേക്ക് നയിക്കുന്നതേയുള്ളൂ എന്നും മാമോദീസാ ക്രിസ്തുവിലുള്ള ഒരു പുതിയ ജീവിതത്തിന്റെ ഉറവിടമാണെന്നും ഈ ഉറവിടത്തിൽ നിന്നാണ് ക്രൈസ്തവജീവിതം മുഴുവൻ നിർഗളിക്കുന്നതെന്നും തിരുസഭ വിശ്വസിക്കുന്നു. മാമോദീസായിലൂടെ കൃപാവരം ലഭിച്ച മക്കളെ വിശ്വാസത്തിൽ തിരുസഭയോടു ചേർത്തു വളർത്താൻ മാതാപിതാക്കൾക്ക് കടമയുണ്ട്. മാമോദീസാ സ്വീകരിച്ച വ്യക്തിയുടെ തലതൊട്ടപ്പനും തലതൊട്ടമ്മയും ഈ വ്യക്തിയുടെ വിശ്വാസജീവിതത്തെ വളർത്താൻ ഉത്തരവാദിത്വപ്പെട്ടവരാണ്. ഇവരുടെ ധർമ്മം യഥാർത്ഥത്തിൽ സഭാത്മകമായ ഒരു കർത്തവ്യമാണ്. മാമോദീസായിൽ നൽകപ്പെട്ട കൃപാവരം വളർത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്തിൽ സഭാ സമൂഹം മുഴുവും പങ്കുചേരുന്നു.

ഇത്തരുണത്തിൽ ഒരു കാര്യം നാം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. തിരിച്ചറിവല്ല പ്രധാനപ്പെട്ടത്, പിന്നെയോ കൃപാവരം ലഭിക്കുന്നതിനും വിശ്വാസജീവിതം ആരംഭിക്കുന്നതിനുമുള്ള സാധ്യത തുറന്നു കൊടുക്കുകയാണ് പ്രധാനം. വിശ്വാസ സമൂഹമാകുന്ന സഭയിലേക്ക് പ്രവേശിച്ച് വിശ്വാസ പരിശീലനം ലഭിച്ചു വിശ്വാസത്തിൽ വളരുവാനുള്ള സാധ്യത ഒരു വ്യക്തിക്ക് ജനിച്ച ഉടൻ തന്നെ നൽകാൻ തിരുസഭ നിർദ്ദേശിക്കുന്നു.

Living faith series : 6 (ചോദ്യം:6)

വിശ്വാസത്തിന്റെ കൂദാശ തിരിച്ചറിവിന് പ്രായമാകാത്ത ശിശുക്കൾ എങ്ങനെയാണ് ജ്ഞാനസ്നാനത്തിലൂടെ വിശ്വാസം സ്വീകരിക്കുന്നത്? വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും മർക്കോ. 16 : 16 വിശ്വാസം Living faith series : 6 (ചോദ്യം:6) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message