x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 4:11-12, വിധിക്കുന്നതിനെക്കുറിച്ച്

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 4:11-12, വിധിക്കുന്നതിനെക്കുറിച്ച്

ഹൃദയം ശുചിയാക്കാന്‍ ഉപദേശിച്ച ശ്ലീഹാ അതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കുന്നതാണ് ഇവിടെ കാണുന്നത്. ദുരാശയും അഹങ്കാരവും പലപ്പോഴും പ്രകടമാകുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള സംസാരത്തിലാണ്. അതുകൊണ്ടാണ് സഹോദരനെതിരേ സംസാരിക്കുകയോ അവനെ വിധിക്കുകയോ ചെയ്യരുത് എന്നു യാക്കോബ്ശ്ലീഹാ എഴുതുന്നത്. ഗിരിപ്രഭാഷണത്തിലെ ചില ഭാഗങ്ങളാണ് ഇതു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്. മത്താ 5:22 ല്‍ ഈശോ അരുളിച്ചെയ്യുന്നു: "സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്ക്കേണ്ടിവരും. വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിയ്ക്ക് ഇരയായിത്തീരും." അവിടുന്നു തുടരുന്നു: "വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും. നീ സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്‍റെ കണ്ണില്‍ തടിക്കഷണം ഇരിക്കെ, സഹോദരനോട്, ഞാന്‍ നിന്‍റെ കണ്ണില്‍നിന്നു കരടെടുത്തു കളയട്ടെ എന്ന് എങ്ങനെ പറയാന്‍ കഴിയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടെടുത്തു കളയാന്‍ നിനക്കു കാഴ്ച തെളിയും" (മത്താ 7:1-5). പൗലോസ്ശ്ലീഹാ റോമാക്കാര്‍ക്കും സഹോദരനെ വിധിക്കുന്നതിനെക്കുറിച്ചു വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട് (റോമാ 14:4).

സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍ നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു (യാക്കോ 4:11) എന്നാണു ശ്ലീഹാ പറയുന്നത്. ലേവ്യര്‍ 19:16-18 ല്‍ നല്കപ്പെട്ടിരിക്കുന്ന നിയമത്തെക്കാളുപരി, ഗിരിപ്രഭാഷണത്തില്‍ ഈശോ തന്നെ നല്കിയിരിക്കുന്ന നിയമമാകണം ഇവിടെ വിവക്ഷിക്കുന്നത്. ഈശോയുടെ നിയമത്തെ വിധിക്കുന്നവന്‍ അവിടുത്തെ തന്നെയാണു വിധിക്കുന്നത്. നിയമ ദാതാവിനു മാത്രമാണ് നിയമത്തിന്‍റെ വിധികര്‍ത്താവാകുവാനുള്ള അവകാശമുള്ളത്. അതു രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള ദൈവം മാത്രമാണ് (സങ്കീ 75:7). അയല്ക്കാരനെ വിധിക്കുക വഴി നിയമത്തിന്‍റെ വിധി കര്‍ത്താവാകാന്‍ നമുക്ക് അവകാശമില്ലെന്നു ശ്ലീഹാ സ്ഥാപിക്കുന്നു. രാജകീയ നിയമമായി യാക്കോബ്ശ്ലീഹാ (യാക്കോ 2:8) നിര്‍ദ്ദേശിച്ചു തന്നിരിക്കുന്നതും സഹോദരസ്നേഹമാണല്ലോ.  

jacob-4-11-12-about-judging- catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message