We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
മേൽപറഞ്ഞ ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെപ്പറ്റിയുള്ള പ്രമാണരേഖയിൽ നല്കിയിട്ടുണ്ട് . “ സ്വന്തം കുറ്റത്താലല്ലാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതെസമയം ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാൻ സാധിക്കും ' എന്നാണ് കത്തോലിക്കാസഭയുടെ ഔദ്യോഗികമായ പ്രബോധനം ( തിരുസഭ .16 ) .
യേശുവാണ് ഏകരക്ഷകനെന്നറിയുകയും , ജൻമപാപവും കർമ്മപാപവും ഉണ്ടെങ്കിൽ അതു നീക്കി നമ്മെ നിത്യരക്ഷയിലേക്ക് നയിക്കുന്ന വാതിൽ മാമ്മോദീസയാണെന്ന് തിരിച്ചറിയുകയും ചെയ്തതിനുശേഷം മനഃപൂർവം അത് ഉപേക്ഷിക്കുകയാണെങ്കിൽ അവർക്ക് നിത്യരക്ഷ പ്രാപിക്കാൻ സാധിക്കില്ല . എന്നാൽ ഇതാണ് യഥാർത്ഥ മാർഗം എന്ന് അറിയാതിരിക്കുകയും ദൈവത്തിലും , ദൈവത്തിന്റെ പ്രമാണങ്ങളിലും , നീതിബോധത്തിലും , സത്യത്തിലും , വിശ്വാസത്തിലും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവർ മാമ്മോദീസ സ്വീകരിച്ചില്ലെങ്കിലും രക്ഷപ്രാപിക്കും എന്നുതന്നെയാണ് സഭയുടെ കാഴ്ചപ്പാട് ; അതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രഖ്യാപിച്ചതും . നിത്യരക്ഷയ്ക്കായി ഇതര മാർഗ്ഗങ്ങളുമുണ്ട് . ഒരുവ്യക്തിക്ക് മാമ്മോദീസാ സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട് . എന്നാൽ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ; മാമ്മോദീസ സ്വീകരിച്ചാൽ വധിക്കപ്പെടും എന്ന ഭയമുണ്ടെങ്കിൽ " ആഗ്രഹത്താലുള്ള മാമ്മോദീസാ ' സ്വീകരിക്കാമെന്ന് സഭ പഠിപ്പിക്കുന്നു . ഇതുകൂടാതെ രക്തസാക്ഷിത്വത്തിലൂടെയും രക്ഷപ്രാപിക്കാൻ സാധിക്കും .
യേശുവിൽ വിശ്വസിച്ചതിന്റെ പേരിൽ - മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും- മരണ൦ വരിക്കേണ്ടിവരികയാണെങ്കിൽ ആ വ്യക്തി രക്തത്തിലൂടെ യേശുവിന്റെ സഭയിലെ അംഗമായിത്തീരുന്നു . ഇപ്രകാരം ജലത്താലുള്ള മാമ്മോദീസായും ആഗ്രഹത്താലുള്ള മാമ്മോദീസയും , രക്തത്താലുള്ള മാമ്മോദീസായുമുണ്ട് ഇവയെല്ലാം നിത്യരക്ഷയ്ക്കു കാരണമാകുന്നു . മാമ്മോദീസ സ്വീകരിക്കാതെ മരണം പ്രാപിക്കുന്ന കുഞ്ഞുങ്ങൾ സ്വർഗത്തിൽ പോകുന്നില്ല എന്നു പറയുന്നത് സഭയുടെ പഠനത്തിന്റെ ഭാഗമല്ല . മുകളിൽ സൂചിപ്പിച്ചതുപോലെ സ്വന്തം കുറ്റം കൊണ്ടല്ലാതെ ആരും നരകത്തിൽ പോകുന്നില്ല . മാമ്മോദീസാ സ്വീകരിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേറൊരിടം ഉണ്ടെന്നു പറയുന്നതിന്റെ കാരണം മുൻകാലങ്ങളിൽ സെമിത്തേരികളിൽ മാമ്മോദീസ സ്വീകരിക്കാത്ത കുഞ്ഞുങ്ങളെ സംസ്കരിക്കാൻ ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു . എന്നാൽ ഇന്ന് അതെല്ലാം നിർത്തലാക്കി . കുഞ്ഞുങ്ങൾ മാമ്മോദീസ സ്വീകരിക്കാതെ മരിച്ചാൽ അവരുടെ കാര്യം ദൈവത്തിന്റെ വിധിക്കായി വിട്ടുകൊടുക്കുന്നതാണ് ഉത്തമം . അങ്ങനെയുള്ളവർ നിത്യനരകത്തിലേക്ക് പോകുമെന്ന് സഭയുടെ ഔദ്യോഗിക പഠനങ്ങളിൽ പറയുന്നില്ല .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
baptism heaven eternal life Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206