x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എപ്പോഴും വഴക്കടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാര്യയ്ക്കും ഭർത്താവിനും വിവാഹമോചനം നേടാൻ പാടില്ലേ ?

Authored by : Congregation for Doctrine of Faith On 01-Aug-2022

വാഗ്ദാനം സൂക്ഷിക്കാനും ആജീവനാന്ത വിശ്വസ്തതയിൽ സ്വയം ബന്ധിക്കാനും വ്യക്തിക്കുള്ള കഴിവിനോട് സഭയ്ക്ക് വലിയ ആദരമുണ്ട്. അവൾ ആളുകളുടെ വാക്കുകൾ വിശ്വസിക്കുന്നു. ഓരോ വിവാഹവും വിഷമസന്ധികൾ കൊണ്ട് അപകട നിലയിലാകാം. എല്ലാ കാര്യങ്ങളെയും സംബന്ധിച്ച് ഒന്നിച്ചിരുന്നു സംസാരിക്കുകയും (ഒന്നിച്ചു) പ്രാർത്ഥിക്കുകയും ചെയ്യണം. പലപ്പോഴും ചികിത്സാപരമായ കൗൺസലിങ് നടത്തണം. വിഷമസന്ധികളിൽനിന്നു പുറത്തു കടക്കാനുള്ള വഴി കണ്ടെത്താൻ അതൊക്കെ സഹായകമാകും. സർവോപരി, കൗദാശിക വിവാഹത്തിൽ ബന്ധം സംബന്ധിച്ച് മൂന്നാമതൊരു കക്ഷി - യേശുക്രിസ്തു - ഉണ്ടെന്ന് ഓർമ്മിക്കണം. വീണ്ടും വീണ്ടും പ്രത്യാശ ഉദ്ദീപിപ്പിക്കാൻ അതു സഹായകമാകും. വിവാഹം അസഹ്യമായിത്തീരുകയോ ആത്മീയമോ ശാരീരികമോ ആയ അക്രമത്തിനു വിധേയമാകുകയോ ചെയ്യുന്ന വ്യക്തിക്ക് വിവാഹബന്ധം വിടർത്താം. ഇതിന് “കിടക്കയിൽ നിന്നും വീട്ടിൽ നിന്നും വേർപിരിയുക” യെന്നു പറയുന്നു. ഇക്കാര്യം സഭയെ അറിയിച്ചിരിക്കണം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുജീവിതം തകർക്കുന്നെങ്കിലും വിവാഹം സാധുവായിത്തന്നെ നിലനില്ക്കുന്നു. 

യഥാർത്ഥത്തിൽ വേറെ ചില കേസുകളുമുണ്ട്. അവയിൽ വിവാഹത്തിലെ വിഷമസന്ധി മുമ്പേ തുടങ്ങിയിരിക്കും. ദമ്പതികളിൽ ഒരാൾ അല്ലെങ്കിൽ രണ്ടുപേരും വിവാഹത്തിനു യോഗ്യരല്ലായിരുന്നെന്നു വരാം. അല്ലെങ്കിൽ പൂർണസമ്മതമില്ലാതെ വിവാഹം ചെയ്തെന്നു വരാം. അപ്പോൾ വിവാഹം കാനോൻ നിയമപ്രകാരം അസാധുവാണ്. അങ്ങനെയെങ്കിൽ വിവാഹം വാസ്തവമായിരുന്നില്ലെന്നു തെളിയിക്കാൻ രൂപതാ ടൈബ്യൂണലിൽ കേസ്‌ കൊടുക്കാവുന്നതാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:269)

sacrament marriage divorce കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം വിവാഹമോചനം youcat 269 എപ്പോഴും വഴക്കടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാര്യയ്ക്കും ഭർത്താവിനും വിവാഹമോചനം നേടാൻ പാടില്ലേ ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message