We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 10-Feb-2021
പതിനൊന്നാം മണിക്കൂറിലെത്തുന്ന യജമാനന്‍
(മത്താ 20:1-16)
ആവശ്യത്തില്‍ കൂടുതലും അര്‍ഹതപ്പെട്ടതിലധികവും മോഹിക്കുന്നത് ആര്‍ത്തിയാണ്. അപരന്‍റെ നേട്ടത്തില്‍ മനസ്സു തളരുന്നത് അസൂയയാണ്. ആര്‍ത്തിയും അസൂയയും ഒന്നിക്കുന്നിടത്ത് സകല നന്മയും അസ്തമിക്കും. അവിടെ ദൈവംപോലും വിചാരണ ചെയ്യപ്പെടും. മത്തായി 20:1-16 ലെ ഉപമയില്‍ സംഭവിക്കുന്നതും ഇതിനു സമാനമാണ്.
ഉപമയിലെ ജോലിക്കാര്‍ അവകാശങ്ങള്‍ക്കുവേണ്ടി അനാവശ്യസമരം ചെയ്യുന്നവരാണ്. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം മാത്രമായി ജീവിതത്തെ വിലയിരുത്തുന്നത് വിവരദോഷമല്ലേ. വാസ്തവത്തില്‍ എന്താണു നമ്മുടെ അവകാശം. ഈ ജീവനും ജീവിതവും ആയുസ്സും സത്യമായും അവകാശമല്ല ദാനമായി കിട്ടിയതാണ്. അധ്വാനിക്കാനുള്ള കൈക്കരു ത്തും കായബലവും അവകാശമായി കിട്ടിയതല്ല അനുഗ്രഹമായി ലഭിച്ചതാണ്. സ്നേഹമുള്ള മാതാപിതാക്കള്‍, കരുണയുള്ള സഹോദരങ്ങള്‍, കരുതലുള്ള ജീവിതപങ്കാളി, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഇതൊന്നും ആരുടെയും അവകാശമല്ലല്ലോ...... പൂവും പുഴയും നിറവും നിലാവും വെള്ളവും വായുവും ആരുടെയും അവകാശമല്ല. അവകാശം പറയാന്‍ പോരുന്നതൊന്നും ശേഷിക്കുന്നില്ല എന്നതല്ലേ സത്യം. സര്‍വ്വതും ദാനമായി തരുന്നവന്‍റെ മുന്നില്‍ അവകാശം പറയുന്നത് അവിവേകമാണോ അഹന്തയാണോ എന്നേ അറിയേണ്ടതുള്ളൂ. ജീവിതത്തിലെ സകല നന്മയുംപോലെ ദൈവരാജ്യവും ദൈവദാനമാണെന്നു സ്ഥാപിക്കുകയാണ് ഉപമയുടെ ലക്ഷ്യം.
ആദിമസഭാ പശ്ചാത്തലം
ഉപമയുടെ ഉത്ഭവത്തിനു നിദാനമായി ആദിമസഭയിലെ ചില ചരിത്രപശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഉപമയിലെ സമയഗണന
യഹൂദരുടെ സമയഗണന മനസ്സിലാക്കേണ്ടത് ഉപമയുടെ വ്യാഖ്യാനത്തിന് അത്യന്താപേക്ഷിതമാണ്. പുരാതന സമയഗണനയില്‍ പകല്‍ സമയം മാത്രമേ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. സൂര്യോദയം മുതല്‍ അസ്തമയംവരെയുള്ള സമയത്തെയാണ് ഒരു ദിവസമായി പൗരാണികജനത കരുതിയിരുന്നത്. എന്നാല്‍ യഹൂദര്‍ ദിവസത്തെ പകലെന്നും രാത്രിയെന്നും രണ്ടു ഭാഗങ്ങളായി തിരിച്ചു മനസ്സിലാക്കിയിരുന്നു (ഉല്‍പ 1:3-11). അര്‍ദ്ധരാത്രിയില്‍ ദിവസം ആരംഭിക്കുന്ന ആധുനിക സമയക്രമം റോമന്‍ സമയഗണനയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഈ സമയക്രമം യഹൂദര്‍ക്ക് സ്വീകാര്യമായിരുന്നില്ല. പകലിനെയും രാത്രിയെയും മൂന്നു യാമങ്ങള്‍ വീതമായാണ് യഹൂദര്‍ തിരിച്ചിരുന്നത്.
മേല്‍പറഞ്ഞ വിവരണങ്ങളുടെ വെളിച്ചത്തില്‍ ഉപമയിലെ സമയക്രമം ഇപ്രകാരം മനസ്സിലാക്കാം.
ഒന്നാം മണിക്കൂര്‍ - രാവിലെ 6നും 7നുമിടയില്‍
മൂന്നാം മണിക്കൂര്‍ - രാവിലെ 8നും 9നുമിടയില്‍
ആറാം മണിക്കൂര്‍ - മധ്യാഹ്നം 11നും 12നുമിടയില്‍
ഒന്‍പതാം മണിക്കൂര്‍ - ഉച്ചകഴിഞ്ഞ് 2നും 3നുമിടയില്‍
11-ാം മണിക്കൂര്‍ - വൈകുന്നേരം 4നും 5നുമിടയില്‍
പ്രതിഫലമെന്ന പ്രശ്നം
ഈ ഉപമയുടെ സ്ഥാനനിര്‍ണ്ണയം വ്യാഖ്യാനത്തില്‍ നിര്‍ണ്ണായകമായ ദിശാസൂചിയാണ്. എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക? (19:27) എന്ന പത്രോസിന്‍റെ ചോദ്യത്തിനും സ്വര്‍ഗ്ഗരാജ്യത്തിലെ ഇടതുംവലതുമുള്ള സിംഹാസനങ്ങള്‍ തങ്ങള്‍ക്കുവേണം (20:21) എന്ന സെബദീകുടുംബത്തിന്‍റെ ആവശ്യത്തിനും ഇടയിലാണ് ഈ സുവിശേഷഭാഗം മത്തായി ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശിഷ്യത്വത്തിന്‍റെ വഴിയിലെ പ്രതിഫലേച്ഛ തന്നെയാണ് ഉപമയുടെ പ്രതിപാദ്യം എന്ന് അനുമാനിക്കാം. മത്താ 19:30-ലെ മുമ്പന്‍മാര്‍ പിമ്പന്മാരാകുന്ന വൈരുദ്ധ്യത്തെക്കുറിച്ചു പറഞ്ഞശേഷമാണ് ഈ ഉപമ ആരംഭിക്കുന്നത്. ഉപമയുടെ അവസാനവാക്യവും ഇതുതന്നെയാണ് (20:16). 19:30-ല്‍ ശിഷ്യത്വത്തെക്കുറിച്ചു പഠിപ്പിക്കുമ്പോഴാണ് ഈശോ ഈ വചനം അരുളിച്ചെയ്യുന്നത്. 20:16-ലാകട്ടെ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചും. ശിഷ്യത്വവും ദൈവരാജ്യപ്രവേശനവും ഒരേ മാനങ്ങളുള്‍ക്കൊള്ളുന്നതാണെന്ന് ഈ വചന സാധര്‍മ്മ്യം സാക്ഷ്യപ്പെടുത്തുന്നു. ശിഷ്യത്വത്തില്‍ രണ്ടുതരം മനോഭാവങ്ങള്‍ കടന്നുവരാം. പ്രതിഫലം പ്രതീക്ഷിക്കുന്ന, വ്യവസ്ഥ ചെയ്യുന്ന മനോഭാവമാണ് ആദ്യത്തെ കൂട്ടരുടേത്. ഇത്തരം ശിഷ്യര്‍ കൂലിക്കാരാണ്. അവര്‍ സാങ്കല്പികമായെങ്കിലും ഒരു ഉടമ്പടി മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അര്‍ഹതപ്പെട്ടതു കിട്ടിയില്ലെങ്കില്‍ അവര്‍ കലഹിക്കും. തന്നെക്കാളും ഇളപ്പക്കാരെ തന്നിലും ഉയരത്തില്‍ പ്രതിഷ്ഠിച്ചാല്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തും. അവരുടെ സകല വിലയിരുത്തലിന്‍റെയും മാനദണ്ഡം സ്വാര്‍ത്ഥതയാണ്. ഉപമയിലെ ആദ്യംവന്ന കൂലിക്കാരുടെ മനോഭാവമാണിത്. ദൈവവേലയ്ക്ക് കണക്കുപറയുന്ന അഭിനവ ശുശ്രൂഷകരുടെ മുന്‍ഗാമികളാണവര്‍.
വൈകിവന്ന രണ്ടാമത്തെ കൂട്ടരാകട്ടെ സ്വന്തം കഴിവിന്‍റെ നിസ്സാരത തിരിച്ചറിയുന്ന വേലക്കാരാണ്. അവരുടെ ആശ്രയം യജമാനന്‍റെ നന്മയും കാരുണ്യവുമാണ്. കിട്ടുന്നതെല്ലാം ലാഭമായി കരുതുന്ന ഇവര്‍ പരാതിപ്പെടാത്തവരാണ്. തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന തിരിച്ചറിവല്ലേ ഒരുവനെ എളിമയുടെ യാഥാര്‍ത്ഥ്യത്തില്‍ നിലനിര്‍ത്തുന്നത്. ശിഷ്യന്‍റെ അടിസ്ഥാന മനോഭാവം അവകാശബോധമല്ല അയോഗ്യതാബോധത്തില്‍നിന്നുള്ള ചുമതലാബോധമാണെന്ന ക്രിസ്തുഭാഷ്യം പ്രസക്തമാണ്. തൊഴിലാളികളുടെ അവകാശബോധത്തെ ഊതികത്തിച്ച കമ്മ്യൂണിസ്റ്റുകാര്‍ ചുമതലാബോധം പഠിപ്പിക്കാത്തതുകൊണ്ട് മുന്തിരിത്തോട്ടംതന്നെ വെട്ടിനിരത്തപ്പെടുന്ന പാഠഭേദമായി മാറിയിട്ടുണ്ട് കേരളത്തിലെ കാര്‍ഷികരംഗം. പ്രതിഫലം വാങ്ങുന്നവര്‍ ആനുപാതികമായി അധ്വാനിക്കണം. നോക്കുകൂലിയും വിരട്ടുകൂലിയുമായി പ്രതിഫലം ഗുണ്ടാപ്പിരിവായി മാറുന്ന തൊഴില്‍ സംസ്കൃതിയില്‍ തൊഴിലുടമയുടെ അവകാശത്തെയും നീതിബോധത്തെയുംകുറിച്ച് ക്രിസ്തു നല്‍കുന്ന പ്രബോധനം ശ്രദ്ധേയമാണ്.
നിത്യതയെ ലക്ഷ്യമാക്കി ജീവിക്കുന്നതിന്‍റെ പൊരുളാണ് ഉപമയുടെ കാതല്‍. നിത്യതയാണ് വലുതെന്ന് കണ്ടെത്തിയപ്പോള്‍ അസ്സീസ്സിയിലെ ഫ്രാന്‍സീസും അല്‍ബേനിയായിലെ മദര്‍തെരേസയും ദാരിദ്ര്യം സ്വമനസ്സാ വരിച്ചു. നിത്യതയുടെ മഹത്വം കണ്ടവരെല്ലാം ലോകത്തിന്‍റെ ശൂന്യത തിരിച്ചറിഞ്ഞു. എന്നാല്‍ നിത്യതയെക്കുറിച്ചുള്ള ചിന്ത അസ്തമിക്കുന്നിടത്ത് ലോകത്തിന്‍റെ നിയമം ഭരണം നടത്തുന്നു. ദൈവവിളിയുടെ വഴിയില്‍പോലും ഭൗതികതയുടെ നിയമങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതു നാം കാണുന്നു.
അനുബന്ധ ചിന്തകള്‍
(ഡോ. ജോസഫ് പാംപ്ലാനി)
The Gospel of Matthew The Master at the Eleventh Hour (Matthew 20: 1-16) catholic malayalam gospel of matthew bible study Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206