x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 11:8-16, ശിഷ്യന്മാരുടെ പ്രതികരണം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

ബഥാനിയായിലെത്താന്‍ സമയമായെന്നറിഞ്ഞ ഈശോ, യൂദയായിലേക്കു പോകാന്‍ ശിഷ്യന്മാരെ ക്ഷണിച്ചപ്പോള്‍ അവര്‍ യഹൂദരെ ഭയപ്പെട്ട് പിന്മാറാനും ഈശോയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് (11:18). ഈ അവസരത്തില്‍ 'പകല്‍', 'രാത്രി' എന്നീ പ്രതീകങ്ങള്‍ ഉപയോഗിച്ച് ദൈവഹിതാനുസൃതം ജീവിക്കാന്‍ ഈശോ അവരെ പഠിപ്പിക്കുന്നു: "പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്‍റെ പ്രകാശം അവന്‍ കാണുന്നു. രാത്രി നടക്കുന്നവന്‍ തട്ടി വീഴുന്നു. കാരണം, അവനു പ്രകാശമില്ല" (11:11-10). ദൈവത്തിന്‍റെ പദ്ധതിക്കനുസൃതമായി നമുക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതകാലഘട്ടത്തെയാണ് പകല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതിയോടു ചേര്‍ന്നാണ് ജീവിക്കുന്നതെങ്കില്‍ അവിടെ മരണഭയത്തിന് അടിസ്ഥാനമില്ല. പ്രകാശം വെളിപ്പെടുത്തലാണ്. ഈശോ പ്രകാശത്തിലാണ് നടക്കുന്നത് - ദൈവത്തിന്‍റെ തീരുമാനങ്ങളിലുള്ള വിശ്വാസത്തിന്‍റെ പ്രകാശത്തില്‍! ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചു മാത്രമാണ് ഈശോ പ്രവര്‍ത്തിക്കുന്നത്. പകല്‍ നടക്കുന്ന ഒരുവന് വീഴാതെ നടക്കുവാന്‍ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ ഈശോയുടെ കാലടികളെ നയിച്ചിരുന്നത് ദൈവഹിതത്തിന്‍റെ വെളിപ്പെടുത്തലിന്‍റെ പ്രകാശമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈശോ ലോകത്തിന്‍റെ പ്രകാശമായിത്തീര്‍ന്നതും (9:4-5). തന്നെപ്പോലെയും തന്നോടൊപ്പവും ദൈവത്തിന്‍റെ വെളിപാടിന്‍റെ വെളിച്ചത്തില്‍ സഞ്ചരിക്കാന്‍ അവിടുന്ന് ശിഷ്യന്മാരെ ക്ഷണിക്കുകയാണിവിടെ.

ലാസറിന്‍റെ സഹോദരിമാര്‍, "അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു" (11:3) എന്നാണ് പറഞ്ഞതെങ്കില്‍, "നമ്മുടെ സ്നേഹിതനായ ലാസര്‍" (11:11) എന്നാണ് ഈശോ ശിഷ്യന്മാരോടു പറഞ്ഞത്. ഈശോയുടെ കാഴ്ചപ്പാടില്‍, വ്യക്തിപരമായി തന്‍റെ സ്നേഹിതന്‍ എന്നതിലുപരി ലാസര്‍ തന്‍റെയും ശിഷ്യസമൂഹത്തിന്‍റെയും സ്നേഹിതനാണ്. ആ സ്നേഹിതനെ മരണനിദ്രയില്‍നിന്നുണര്‍ത്തുവാന്‍ തന്‍റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ബോധപൂര്‍വ്വം ഈശോ യൂദയായിലേക്കു പോവുകയാണ്. ജീവന്‍പോലും ത്യജിച്ച് തന്‍റെ ആടുകളെ സ്നേഹിക്കുന്ന നല്ല ഇടയനായ ഈശോയെയാണ് ഇവിടെ കാണുക.

ഈശോയുടെ ഈ പ്രബോധനത്തി നു മറുപടിയായി തോമ്മാശ്ലീഹാ പറഞ്ഞു: "അവനോടൊപ്പം മരിക്കാന്‍ നമുക്കും പോ കാം" (11:16). തോമ്മാശ്ലീഹായുടെ ധൈര്യം എടുത്തു കാണിക്കുന്ന ഒരു അവസരമായി ഈ മറുപടി ചിലര്‍ ചിത്രീകരിക്കുമ്പോള്‍, വേറെ ചിലര്‍ അദ്ദേഹത്തിന്‍റെ നിരാശ വ്യക്തമാക്കുന്ന ഒന്നായി ഇതിനെ കാണുന്നു. എന്നാല്‍, ഈ മനഃശാസ്ത്രപരമായ വിശകലനങ്ങള്‍ക്കുപരിയായി യോഹന്നാന്‍ സുവിശേഷകന്‍ നല്കു ന്ന ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടുണ്ട്. അതായത്, പ്രകാശത്തില്‍ സഞ്ചരിക്കാന്‍ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ച മിശിഹായ്ക്ക്, അവരുടെ പ്രതിനിധിയായി തോമ്മാശ്ലീഹാ നല്കിയ വിശ്വാസത്തിന്‍റെ പ്രത്യുത്തരമാണിത്.

Gospel of John 11: 8-16 the disciples' response catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message