x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,11:17-27, ഈശോയും ലാസറിന്‍റെ കുടുംബവും

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

ലാസര്‍ സംസ്ക്കരിക്കപ്പെട്ടതിന്‍റെ നാലാം ദിവസമാണ് ഈശോ യും ശിഷ്യന്മാരും അവന്‍റെ ഗ്രാമമായ ബഥാനിയായിലെത്തിയത് (11:17). ഒരാള്‍ മരിച്ചതിനുശേഷം മൂന്നുദിവസങ്ങള്‍ കഴിഞ്ഞുമാത്രമേ ആത്മാവ് ശരീരത്തില്‍നിന്നും പൂര്‍ണ്ണമായി വേര്‍പെട്ടു പോകുകയുള്ളു എന്ന ഒരു വിശ്വാസം യഹൂദരുടെയിടയില്‍ നിലവിലുണ്ടായിരുന്നു. അതായത്, മൂന്നുദിവസങ്ങള്‍ക്കുശേഷമാണ് ഒരാളുടെ മരണം ഉറപ്പിച്ചിരുന്നത്. ഈശോയുടെ പീഡാനുഭവപ്രവചനങ്ങളിലെല്ലാം 'മൂന്നാംദിവസം ഉയിര്‍ക്കും' എന്നു പറയുന്നതിന്‍റെ കാരണമിതാണ്. ഈശോയും മരണത്തിനു വിധേയനായി എന്നാണ് ഇതര്‍ത്ഥമാക്കുന്നത്. ലാസറിന്‍റെ മരണം എല്ലാര്‍ക്കും ഉറപ്പായിരുന്നു. കല്ലറയുടെ കല്ലെടുത്തു മാറ്റാന്‍ ഈശോ ആവശ്യപ്പെട്ടപ്പോള്‍, "കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്" (11:39) എന്നാണ് സഹോദരിയായ മര്‍ത്താ പറഞ്ഞത്.

ഈശോയും ശിഷ്യന്മാരും ബഥാനിയായില്‍ എത്തിയപ്പോള്‍ മര്‍ത്താ ചെന്ന് അവ രെ സ്വീകരിച്ചു. ഈശോയെ കണ്ടപ്പോള്‍ മര്‍ ത്തായും മറിയവും ഒരേയൊരു കാര്യമാണ് ഈശോയോടു പറഞ്ഞത്: "കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു" (11:21,32). ഈശോ രണ്ടുപേരേയും ഒരു സ്നേഹിതനെപ്പോലെ ആശ്വസിപ്പിക്കുന്നു. ഹൃദയം തുറന്ന് തങ്ങളുടെ വികാരങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവരെ അനുവദിക്കുന്നു. അവരെ ആശ്വസിപ്പിക്കാനുതകുന്ന സാന്ത്വനവാക്കുകള്‍ പറയുന്നു (11:23-27,33-34). അവരുടെ വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേര്‍ന്നു കരയുന്നു (11:35). അവര്‍ക്ക് പ്രത്യാശ നല്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നു (11:;23,25-26). വിശ്വസിച്ചാല്‍ ദൈവമഹത്ത്വം ദര്‍ശിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു (11:40). അവസാനമായി ലാസറിനെ ഉയിര്‍പ്പിച്ച് അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്നു.

എല്ലാറ്റിനുമുപരി താന്‍ സ്നേഹിക്കുന്ന ജീവദായകനാണെന്ന സത്യം അവിടുന്ന് വെളിപ്പെടുത്തുന്നു. മര്‍ത്തായുമായുള്ള സംഭാഷണത്തിലാണ് ഈ അത്ഭുതത്തിന്‍റെ അര്‍ത്ഥം ഈശോ വിശദീകരിക്കുന്നത്. ഈശോ അരുളിച്ചെയ്യുന്നു:"ഞാനാണ് പുനരുത്ഥാനവും ജീവനും." (11:25). മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവമാണ് ഈശോ. ലാസറിനെ ഉയിര്‍പ്പിച്ചതിലൂടെ, തന്നില്‍ വിശ്വസിക്കുന്ന മരിച്ചവരെയെല്ലാം താന്‍ ഉയിര്‍പ്പിക്കുമെന്ന ഉറപ്പ് അവിടുന്ന് നല്കുകയാണ്. നിത്യജീവിതത്തെക്കുറിച്ചുള്ള ഈശോയുടെ വ്യക്തമായ പ്രബോധനമാണിത്. ഈശോ നല്കുന്ന ജീവന്‍റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഈ സന്ദര്‍ഭത്തില്‍ നടത്തുക. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന ജീവന്‍ ശാരീരികമരണത്തെ അതിജീവിക്കുന്ന ഒന്നാണ്: "എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (11:25). മാത്രമല്ല, ആ ജീവന്‍ നിത്യം നിലനില്ക്കുന്ന ഒന്നാണ്: "അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല" (11:26). അതോടൊപ്പം, ഉയിര്‍പ്പിന്‍റേതായ മഹത്ത്വമാര്‍ന്ന ഒരു ജീവനാണ് അത് എന്നും ഈശോ ഇവിടെ വ്യക്തമാക്കുന്നുണ്ട്.

 ഈശോമിശിഹായിലുള്ള വിശ്വാസമാണ് ഈ ജീവന്‍ നേടിത്തരുന്നത് എന്നുള്ളത് സുവിശേഷകന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ദൈവവത്തിന്‍റെ സ്നേഹപൂര്‍ണ്ണമായ സ്വയം വെളിപ്പെടുത്തലിന് മനുഷ്യന്‍ കൊടുക്കുന്ന പ്രത്യുത്തരമാണ് വിശ്വാസം. മിശിഹായിലൂടെ നമുക്കു നല്കപ്പെട്ട ദൈവത്തിന്‍റെ സ്നേഹം സ്വീകരിച്ച് ആ സ്നേഹത്തിന് ആനുപാതികമായ സ്നേഹം നല്കി നിത്യനായ ദൈവത്തിന്‍റെ സ്നേഹത്തിലും കൂട്ടായ്മയിലും പങ്കുചേരുന്ന ഒരനുഭവമാണ് ഈ ജീവന്‍റെ അന്തഃസ്സത്ത. അതിന്‍റെ അന്ത്യാത്മകമായ അനുഭവം പുനരുത്ഥാനവും.

പുനരുത്ഥാനവും ജീവനുമായ തന്നില്‍ വിശ്വസിക്കുന്നവര്‍ ശാരീരികമായ മരണത്തിന് വിധേയരാകുമെങ്കിലും നിത്യജീവനിലേയ്ക്ക് പ്രവേശിക്കുമെന്ന് വിശ്വസിക്കുന്നുവോ എന്ന ഈശോയുടെ ചോദ്യത്തിന് മറുപടിയായി മര്‍ത്താ അവളുടെ വിശ്വാസം ഏറ്റുപറയുന്നു: "ഉവ്വ് കര്‍ത്താവേ നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ മിശിഹാ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു" (11:27). അവളുടെ വിശ്വാസപ്രഖ്യാപനമായിരുന്നു അത്. ഈശോയെ 'കര്‍ത്താവ്' എന്നാണ് മര്‍ത്താ അഭിസംബോധന ചെയ്തത്. അത് ശ്രദ്ധേയമാണ്. 'ഈശോ കര്‍ത്താവാണ്' എന്നത് ആദിമസഭയുടെ വിശ്വാസപ്രഖ്യാപനമായിരുന്നല്ലോ.

Gospel of John 11: 17-27 Jesus and Lazarus' family catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message